Tuesday 9 October 2018

സമാധാന നൊബേല്‍ നാദിയ മുറാദിനും ഡെന്നിസ് മുക്‌വേഗിനും......

യുദ്ധമേഖലകളിലെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുവേണ്ടി നിലകൊണ്ടതിനും അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കുമാണ് ഇരുവര്‍ക്കും പുരസ്‌കാരം...


ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നാദിയ മുറാദ്. ഐഎസിന്റെ പിടിയില്‍പ്പെട്ട് ബലാത്സംഗത്തിനും കൊടിയ പീഡനങ്ങള്‍ക്കും ഇരയായ മൂവായിരത്തിലധികം യസീദി സ്ത്രീകളില്‍ ഒരാളാണ് അവര്‍. നാദിയ മുറാദിനെ 2014ല്‍ ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നു. ലൈംഗിക അടിമയായിരുന്ന അവര്‍ 2017ല്‍ ആണ് മോചിപ്പിക്കപ്പെട്ടത്. പിന്നീട് യുദ്ധത്തില്‍ ഇരകളായവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി. ലൈംഗികാതിക്രമങ്ങള്‍ക്കും ഐസിഎനും എതിരായും നിരവധി പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ യുഎന്‍ അംബാസിഡറാണ് നാദിയ മുറാദ്

കോംഗോയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഡെന്നിസ് മുക്‌വേഗ് പന്‍സി ഹോസ്പിറ്റലിന്റെ സ്ഥാപനും ഡയറക്ടറുമാണ്. ഗൈനക്കോളജിസ്റ്റായ അദ്ദേഹം രണ്ടാം കോംഗോ ആഭ്യന്തര യുദ്ധകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്കുവേണ്ടി നടത്തി പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ ആയിരിക്കണക്കിന് സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും അഭയമൊരുക്കുകയും ചെയ്തിട്ടുണ്ട്..

No comments:

Post a Comment